അടിയന്തര ഉപയോഗത്തിനായി രണ്ടു വാക്സിനുകൾക്കാണ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
മൂന്ന് കോടിയോളമുള്ള ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. രണ്ടാം ഘ്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും രോഗവ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവർക്കും നൽകും.
കൊറോണ വാക്സിൻ വിതതരണത്തിന്റെ തയ്യാറെടുപ്പുകളെ കുറിച്ചെല്ലാം പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ജനുവരി 16 ന് വാക്സിൻ വിതരണം ആരംഭിക്കുമെന്ന് തീരുമാനിച്ചത്.